ഏഴ് നൂറ്റാണ്ടുകളോളം നീണ്ടു നിന്ന വിദേശ ശക്തികളുടെ അധിനിവേശത്തിൽ ഒരുപാട് തീർഥാടന കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. ഇങ്ങനെയായിരുന്ന ഹിന്ദു സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പുനർനിർമാണത്തില് മറാഠാ സാമ്രാജ്യo നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. എങ്കിലും, തീർഥാടനകേന്ദ്രങ്ങളുടെ പുനർനിർമ്മാണത്തിലും, അതിനു വേണ്ടിയുള്ള സംഭാവനാ സഹായങ്ങളുടെ കാര്യത്തിലും അഹല്യാഭായിയുടെ പങ്ക് വേറിട്ട് ഉയർന്നു നിൽക്കുന്നു.
തന്റെ ദാനധർമ്മങ്ങളാൽ നിരവധി ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാനും, തീർഥങ്ങളിൽ കടവുകൾ നിർമ്മിക്കാനും, തീർഥാടകർക്ക് വഴിയമ്പലങ്ങൾ പണിയുവാനും, അവർക്ക് കുടിവെള്ളസൌകര്യങ്ങൾ ഒരുക്കുവാനും അഹല്യാഭായി ശ്രദ്ധിച്ചു.
മൽഹർ റാവ് ജീവിച്ചിരുന്നപ്പോൾ പല തീർഥാടന കേന്ദ്രങ്ങളിലും പോയി സന്ദർശിച്ചിരുന്നതിനാൽ അഹല്യാഭായിയ്ക്ക് അവിടെയെല്ലാം വരുന്ന സാധാരണകാർക്ക് എത്ര ചിലവുകളുണ്ടാവുമെന്നും, എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടാവുമെന്നും നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം നീക്കിയിരുപ്പിലുള്ള തുകകൾ കൊണ്ടുമാത്രം എല്ലായിടങ്ങളിലും നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ തീർഥാടനകേന്ദ്രങ്ങളിലും അഹല്യാഭായിയുടെ ഔദാര്യത്തിന്റെ അടയാള മുദ്ര നമുക്ക് കാണാനാവും.
കേദാർനാഥ്, ബദ്രീനാഥ്, രാമേശ്വരം, പന്ധാർപ്പൂർ, സോംനാഥ്, പുരി – ഭാരതത്തിന്റെ എല്ലാ കോണുകളിലുമുള്ളയിടങ്ങളിലാണിവയെല്ലാം.
താൻ പണികഴിപ്പിച്ചതെല്ലാം നന്നായി നിലനിൽക്കാനാവശ്യമുള്ള കാര്യങ്ങളെല്ലാം തടസ്സമില്ലാതെ നടക്കുവാനായി സ്ഥിരമായ സാമ്പത്തിക വിന്യാസങ്ങളും ഉറപ്പിച്ചിരുന്നു.
അഹല്യാഭായിയുടെ ദാനധർമ്മങ്ങളെ കുറിച്ച് സിർ ജോണ് മാൽകം പറയുന്നതിങ്ങനെ: “ലോകകാര്യങ്ങളിൽ നിർവ്വഹണ മികവ് പുലർത്താൻ അവരുടെ മനസ്സിനെ ശക്തിപ്പെടുത്തിയത്, മത തത്ത്വങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവായിരിക്കണം. രാജ്യഭരണത്തിൽ നിന്നും പിടിച്ചെടുത്ത മണിക്കൂറുകൾ മുഴുവൻ അവർ നല്കിയത് ഭക്തിയുപാസനയ്ക്കും, ദീനാനുകമ്പയ്ക്കും വേണ്ടിയായിരുന്നു.”
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം അഹല്യാഭായിയുടെ വ്യക്തിഗത സമ്പത്തുകളാൽ നിർമ്മിക്കപ്പെട്ട ആസ്തികൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ട്രസ്ട് രൂപീകരിക്കപ്പെട്ടു. ഈ ട്രസ്ട് മൂലമുള്ള ദുരൂപയോഗവും അനധികൃത വില്പനകളും തടയുവാനായി 2012 ൽ ഇൻഡോർ എം പിയും ലോകസഭാ സ്പീക്കറുമായിരുന്ന സുമിത്ര മഹാജൻ ഒരു പരാതി കൊടുത്തത്തിന്റെ ഫലമായി ആദ്യം മധ്യപ്രദേശ് സർകാരും പിന്നീട് ഹൈ കോടതിയും സുപ്രീം കോടതിയും ആ വസ്തു വകകൾ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുണ്ടായി.
ഏഴ് നൂറ്റാണ്ടുകളോളം നീണ്ടു നിന്ന വിദേശ ശക്തികളുടെ അധിനിവേശത്തിൽ ഒരുപാട് തീർഥാടന കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. ഇങ്ങനെയായിരുന്ന ഹിന്ദു സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പുനർനിർമാണത്തില് മറാഠാ സാമ്രാജ്യo നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. എങ്കിലും, തീർഥാടനകേന്ദ്രങ്ങളുടെ പുനർനിർമ്മാണത്തിലും, അതിനു വേണ്ടിയുള്ള സംഭാവനാ സഹായങ്ങളുടെ കാര്യത്തിലും അഹല്യാഭായിയുടെ പങ്ക് വേറിട്ട് ഉയർന്നു നിൽക്കുന്നു.
തന്റെ ദാനധർമ്മങ്ങളാൽ നിരവധി ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാനും, തീർഥങ്ങളിൽ കടവുകൾ നിർമ്മിക്കാനും, തീർഥാടകർക്ക് വഴിയമ്പലങ്ങൾ പണിയുവാനും, അവർക്ക് കുടിവെള്ളസൌകര്യങ്ങൾ ഒരുക്കുവാനും അഹല്യാഭായി ശ്രദ്ധിച്ചു.
മൽഹർ റാവ് ജീവിച്ചിരുന്നപ്പോൾ പല തീർഥാടന കേന്ദ്രങ്ങളിലും പോയി സന്ദർശിച്ചിരുന്നതിനാൽ അഹല്യാഭായിയ്ക്ക് അവിടെയെല്ലാം വരുന്ന സാധാരണകാർക്ക് എത്ര ചിലവുകളുണ്ടാവുമെന്നും, എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടാവുമെന്നും നല്ല നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം നീക്കിയിരുപ്പിലുള്ള തുകകൾ കൊണ്ടുമാത്രം എല്ലായിടങ്ങളിലും നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ തീർഥാടനകേന്ദ്രങ്ങളിലും അഹല്യാഭായിയുടെ ഔദാര്യത്തിന്റെ അടയാള മുദ്ര നമുക്ക് കാണാനാവും.
കേദാർനാഥ്, ബദ്രീനാഥ്, രാമേശ്വരം, പന്ധാർപ്പൂർ, സോംനാഥ്, പുരി – ഭാരതത്തിന്റെ എല്ലാ കോണുകളിലുമുള്ളയിടങ്ങളിലാണിവയെല്ലാം.
താൻ പണികഴിപ്പിച്ചതെല്ലാം നന്നായി നിലനിൽക്കാനാവശ്യമുള്ള കാര്യങ്ങളെല്ലാം തടസ്സമില്ലാതെ നടക്കുവാനായി സ്ഥിരമായ സാമ്പത്തിക വിന്യാസങ്ങളും ഉറപ്പിച്ചിരുന്നു.
അഹല്യാഭായിയുടെ ദാനധർമ്മങ്ങളെ കുറിച്ച് സിർ ജോണ് മാൽകം പറയുന്നതിങ്ങനെ: “ലോകകാര്യങ്ങളിൽ നിർവ്വഹണ മികവ് പുലർത്താൻ അവരുടെ മനസ്സിനെ ശക്തിപ്പെടുത്തിയത്, മത തത്ത്വങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവായിരിക്കണം. രാജ്യഭരണത്തിൽ നിന്നും പിടിച്ചെടുത്ത മണിക്കൂറുകൾ മുഴുവൻ അവർ നല്കിയത് ഭക്തിയുപാസനയ്ക്കും, ദീനാനുകമ്പയ്ക്കും വേണ്ടിയായിരുന്നു.”
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം അഹല്യാഭായിയുടെ വ്യക്തിഗത സമ്പത്തുകളാൽ നിർമ്മിക്കപ്പെട്ട ആസ്തികൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ട്രസ്ട് രൂപീകരിക്കപ്പെട്ടു. ഈ ട്രസ്ട് മൂലമുള്ള ദുരൂപയോഗവും അനധികൃത വില്പനകളും തടയുവാനായി 2012 ൽ ഇൻഡോർ എം പിയും ലോകസഭാ സ്പീക്കറുമായിരുന്ന സുമിത്ര മഹാജൻ ഒരു പരാതി കൊടുത്തത്തിന്റെ ഫലമായി ആദ്യം മധ്യപ്രദേശ് സർകാരും പിന്നീട് ഹൈ കോടതിയും സുപ്രീം കോടതിയും ആ വസ്തു വകകൾ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുണ്ടായി.