കർണാടകത്തിലെ ഉഡുപ്പിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന, മധ്വ ആചാര്യ ആണ് വേദാന്തത്തിലെ ദ്വൈത വാദം ക്രമപ്പെടുത്തിയത്. “വർക്കരി” എന്നാൽ പ്രതീക്ഷയോടെ തന്റെ ഭക്തരെ കാത്തിരിക്കുന്ന പന്തർപ്പൂരിലെ വിത്തോഭ അഥവാ വിത്തൽദേവനെ സന്ദർശിക്കാൻ ഉള്ള തീർത്ഥയാത്ര സ്വപ്നം കാണുന്ന യാത്രക്കാരൻ എന്നാണർത്ഥം. വർക്കരി പാരമ്പര്യം ജ്ഞാനദേവനോടെയാണ് (1275 – 96) തുടങ്ങിയത്. അദ്ദേഹം ഗീതയെക്കുറിച്ചുള്ള സുപ്രസിദ്ധ സംസ്കൃത വീക്ഷണമായ ജ്ഞാനേശ്വരി രചിച്ച ഭക്തനാണ്. പാരമ്പര്യങ്ങൾ ലംഘിച്ചതിനാൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പതിമൂന്നും പതിനെട്ടും നൂറ്റാണ്ടുകളുടെ ഇടയിൽ വർക്കരി സന്യാസിമാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു: മുക്തബായ്, നാംദേവ്, ജനാബായി, ഏക്നാഥ് , തുക്കാറാം മുതൽ പേർ പുറകെ വന്നു. ജ്ഞാനദേവിനെപ്പോലെ തന്നെ അവരെല്ലാം ഒരേസമയം സാമൂഹ്യപരിഷ്കർത്താക്കളും സാഹിത്യകാരന്മാരും ആത്മീയനായകന്മാരും ആയിരുന്നു. സ്ത്രീകളും, കീഴ്ജാതിക്കാരും അവരിൽ ഉൾപ്പെട്ടിരുന്നു. യാതൊരു വിവേചനവുമില്ലാതെയാണ് അവർ എല്ലാവരോടും ഇടപെട്ടിരുന്നത്. ദൈവഭക്തി വളരെ സ്വകാര്യവും അഗാധമായ വേദാന്തപരവുമായി മാത്രം പ്രകടിപ്പിച്ചിരുന്ന അവർ എഴുതിയിരുന്നത് മറാഠി ഭാഷയിലാണ്. ജനാബായി ഇങ്ങനെയാണ് എഴുതിയത് -“ഞാൻ ദൈവത്തെ ഭക്ഷിക്കുന്നു, ദൈവത്തെ പാനം ചെയ്യുന്നു, ദൈവത്തിന്റെ മുകളിൽ ഉറങ്ങുന്നു, ദൈവത്തെ വാങ്ങുന്നു, ദൈവത്തെ എണ്ണുന്നു, ദൈവവുമായി ക്രയവിക്രയം നടത്തുന്നു. ശൂന്യതയിൽ പോലും ദൈവമില്ലാതില്ല”.
ചിത്രം: പന്തർപ്പൂരിലെ വർക്കരികളുടെ വാർഷിക വരി; ഉദയകുമാർ പി ആർ ന്റെ വിക്കിമീഡിയ ചിത്രം
കർണാടകത്തിലെ ഉഡുപ്പിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന, മധ്വ ആചാര്യ ആണ് വേദാന്തത്തിലെ ദ്വൈത വാദം ക്രമപ്പെടുത്തിയത്. “വർക്കരി” എന്നാൽ പ്രതീക്ഷയോടെ തന്റെ ഭക്തരെ കാത്തിരിക്കുന്ന പന്തർപ്പൂരിലെ വിത്തോഭ അഥവാ വിത്തൽദേവനെ സന്ദർശിക്കാൻ ഉള്ള തീർത്ഥയാത്ര സ്വപ്നം കാണുന്ന യാത്രക്കാരൻ എന്നാണർത്ഥം. വർക്കരി പാരമ്പര്യം ജ്ഞാനദേവനോടെയാണ് (1275 – 96) തുടങ്ങിയത്. അദ്ദേഹം ഗീതയെക്കുറിച്ചുള്ള സുപ്രസിദ്ധ സംസ്കൃത വീക്ഷണമായ ജ്ഞാനേശ്വരി രചിച്ച ഭക്തനാണ്. പാരമ്പര്യങ്ങൾ ലംഘിച്ചതിനാൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പതിമൂന്നും പതിനെട്ടും നൂറ്റാണ്ടുകളുടെ ഇടയിൽ വർക്കരി സന്യാസിമാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു: മുക്തബായ്, നാംദേവ്, ജനാബായി, ഏക്നാഥ് , തുക്കാറാം മുതൽ പേർ പുറകെ വന്നു. ജ്ഞാനദേവിനെപ്പോലെ തന്നെ അവരെല്ലാം ഒരേസമയം സാമൂഹ്യപരിഷ്കർത്താക്കളും സാഹിത്യകാരന്മാരും ആത്മീയനായകന്മാരും ആയിരുന്നു. സ്ത്രീകളും, കീഴ്ജാതിക്കാരും അവരിൽ ഉൾപ്പെട്ടിരുന്നു. യാതൊരു വിവേചനവുമില്ലാതെയാണ് അവർ എല്ലാവരോടും ഇടപെട്ടിരുന്നത്. ദൈവഭക്തി വളരെ സ്വകാര്യവും അഗാധമായ വേദാന്തപരവുമായി മാത്രം പ്രകടിപ്പിച്ചിരുന്ന അവർ എഴുതിയിരുന്നത് മറാഠി ഭാഷയിലാണ്. ജനാബായി ഇങ്ങനെയാണ് എഴുതിയത് -“ഞാൻ ദൈവത്തെ ഭക്ഷിക്കുന്നു, ദൈവത്തെ പാനം ചെയ്യുന്നു, ദൈവത്തിന്റെ മുകളിൽ ഉറങ്ങുന്നു, ദൈവത്തെ വാങ്ങുന്നു, ദൈവത്തെ എണ്ണുന്നു, ദൈവവുമായി ക്രയവിക്രയം നടത്തുന്നു. ശൂന്യതയിൽ പോലും ദൈവമില്ലാതില്ല”.
ചിത്രം: പന്തർപ്പൂരിലെ വർക്കരികളുടെ വാർഷിക വരി; ഉദയകുമാർ പി ആർ ന്റെ വിക്കിമീഡിയ ചിത്രം