ബനാറസിലെ മഹാരാജാവിന് ധനസഹായം നൽകിയിരുന്ന വിദഗ്ധരുടെ കുടുംബാംഗമായിരുന്നു ഭാരതേന്ദു ഹരിശ്ചന്ദ്ര. 5-ാം വയസ്സിൽ തന്നെ അദ്ദേഹത്തിന് ബ്രജ് ഭാഷയിലെ വാചകങ്ങളുടെ അർത്ഥം വിശദീകരിക്കാനും, 12-ാം വയസ്സിൽ തന്നെ പരമ്പരാഗതമായ 9 രസങ്ങൾ – 14 ആയി വികസിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ക്വീൻസ് കോളേജിലാണ് അദ്ദേഹം പഠിച്ചത്. ആഡംബരത്തോടെ ജീവിക്കുകയും അതേസമയം ബനാറസിലെ തെരുവുകളിൽ സാധാരണക്കാരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത അദ്ദേഹം അവർക്ക് പണവും, മറ്റു സാധനങ്ങളും സൗജന്യമായി നൽകിപോരുകയും ചെയ്തു. ധനവും, സമയവും ഇതുപോലെ പാഴാക്കുന്ന ശീലങ്ങളെ അംഗീകരിക്കാതിരുന്ന മഹാരാജാവിൻ്റെ വാക്കുകളോടു പോലും അദ്ദേഹം വിയോജിച്ചു.
സംസ്കൃതം, പേർഷ്യൻ, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിച്ച അദ്ദേഹം, 17-ാം വയസ്സിൽ തന്നെ ഒരു കവിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചു. പരമ്പരാഗതമായ ഭാഷാരീതികളെ എതിർക്കുകയും, സാധാരണക്കാർ ഉപയോഗിച്ചിരുന്ന സംസാര ഭാഷയോട് അടുത്ത് നിൽക്കുന്ന ഭാഷാരീതികൾ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്ത കവി വചന സുധ (1867), ഹരിശ്ചന്ദ്ര ചന്ദ്രിക (1873) എന്നീ രണ്ട് ജേണലുകൾ (journals) അദ്ദേഹം ആരംഭിച്ചു. ഈ ജേണലുകളിൽ ഉപയോഗിച്ചിരുന്നത് പൊതു സംസാരഭാഷയായ ഹിന്ദിയായിരുന്നു. ഇവ രണ്ടുംപപെട്ടെന്ന് ജനപ്രിയമാകുകയും, ഹിന്ദിയിലുള്ള പത്രപ്രവർത്തനങ്ങളുടെ ശുഭാരംഭം കുറിക്കുകയും ചെയ്തു. ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലും, പാരമ്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹിന്ദി നാടകങ്ങളിലേക്കായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകൾ. അക്കാലത്ത്, ശക്തിയാർജ്ജിച്ച് തുടങ്ങിയ പാശ്ചാത്യ, പാഴ്സി നാടകവേദികളോടുള്ള ആരോഗ്യപരമായ മൽസരത്തിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു. വൈഷ്ണവമതാനുയായിയും, വിശ്വാസിയുമായിരുന്നു ഹരിശ്ചന്ദ്ര.
ഉറവിടം: ഭാരതേന്ദു ഹരിശ്ചന്ദ്ര, മദൻ ഗോപാൽ, ഇന്ത്യൻ സാഹിത്യം
ചിത്രത്തിന് കടപ്പാട് : വിക്കിമീഡിയ കോമൺസ്
ബനാറസിലെ മഹാരാജാവിന് ധനസഹായം നൽകിയിരുന്ന വിദഗ്ധരുടെ കുടുംബാംഗമായിരുന്നു ഭാരതേന്ദു ഹരിശ്ചന്ദ്ര. 5-ാം വയസ്സിൽ തന്നെ അദ്ദേഹത്തിന് ബ്രജ് ഭാഷയിലെ വാചകങ്ങളുടെ അർത്ഥം വിശദീകരിക്കാനും, 12-ാം വയസ്സിൽ തന്നെ പരമ്പരാഗതമായ 9 രസങ്ങൾ – 14 ആയി വികസിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ക്വീൻസ് കോളേജിലാണ് അദ്ദേഹം പഠിച്ചത്. ആഡംബരത്തോടെ ജീവിക്കുകയും അതേസമയം ബനാറസിലെ തെരുവുകളിൽ സാധാരണക്കാരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത അദ്ദേഹം അവർക്ക് പണവും, മറ്റു സാധനങ്ങളും സൗജന്യമായി നൽകിപോരുകയും ചെയ്തു. ധനവും, സമയവും ഇതുപോലെ പാഴാക്കുന്ന ശീലങ്ങളെ അംഗീകരിക്കാതിരുന്ന മഹാരാജാവിൻ്റെ വാക്കുകളോടു പോലും അദ്ദേഹം വിയോജിച്ചു.
സംസ്കൃതം, പേർഷ്യൻ, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിച്ച അദ്ദേഹം, 17-ാം വയസ്സിൽ തന്നെ ഒരു കവിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചു. പരമ്പരാഗതമായ ഭാഷാരീതികളെ എതിർക്കുകയും, സാധാരണക്കാർ ഉപയോഗിച്ചിരുന്ന സംസാര ഭാഷയോട് അടുത്ത് നിൽക്കുന്ന ഭാഷാരീതികൾ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്ത കവി വചന സുധ (1867), ഹരിശ്ചന്ദ്ര ചന്ദ്രിക (1873) എന്നീ രണ്ട് ജേണലുകൾ (journals) അദ്ദേഹം ആരംഭിച്ചു. ഈ ജേണലുകളിൽ ഉപയോഗിച്ചിരുന്നത് പൊതു സംസാരഭാഷയായ ഹിന്ദിയായിരുന്നു. ഇവ രണ്ടുംപപെട്ടെന്ന് ജനപ്രിയമാകുകയും, ഹിന്ദിയിലുള്ള പത്രപ്രവർത്തനങ്ങളുടെ ശുഭാരംഭം കുറിക്കുകയും ചെയ്തു. ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളിലും, പാരമ്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹിന്ദി നാടകങ്ങളിലേക്കായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകൾ. അക്കാലത്ത്, ശക്തിയാർജ്ജിച്ച് തുടങ്ങിയ പാശ്ചാത്യ, പാഴ്സി നാടകവേദികളോടുള്ള ആരോഗ്യപരമായ മൽസരത്തിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു. വൈഷ്ണവമതാനുയായിയും, വിശ്വാസിയുമായിരുന്നു ഹരിശ്ചന്ദ്ര.
ഉറവിടം: ഭാരതേന്ദു ഹരിശ്ചന്ദ്ര, മദൻ ഗോപാൽ, ഇന്ത്യൻ സാഹിത്യം
ചിത്രത്തിന് കടപ്പാട് : വിക്കിമീഡിയ കോമൺസ്